quit..............
Total Pageviews
Friday, 30 September 2016
Monday, 14 March 2016
-- പുളി ഉറുമ്പിന്റെ മണമുള്ള ഓർമകള് ....
....ഇന്ന് സ്കൂൾ പൂട്ടിയ പിന്നെ ഞങ്ങള്ക്ക് രണ്ടു മാസം ഉതസവമആ യിരുന്നു ...ഞങ്ങളുടെതായ കളിപാ ട്ടങ്ങളും കൊച്ചു കൊച്ചു വള പൊട്ടുകളു മൊക്കെയയി ..അമ്മയുടെ വീട്ടിലേക്ക് ..അവടെ ഞങ്ങളെ മാത്രം കാത്തു ഒരുപാടു പേരുണ്ടാവും ...ആ തറവാട്ടിലെ ഗോവണി പടികല്ക് ഓരോ അവധി കാലങ്ങളുടെയും കഥ പറഞ്ഞു തരാ നുണ്ടാവും ..കാത്തിരിപുകളുടെ മഴകാലം പൊടിഞ്ഞു തുടങ്ങുമ്പോഴുള്ള ഞങ്ങളുടെ തിരിച്ചു പോക്കുകളുടെ ....കണ്ണെത്തും ദൂരം വരെ കൈ വീശി നില്ക്കുന്ന അവരുടെ അല്ല ഞങ്ങളുടെ കഥ ....എല്ലാവര്ക്കും ഇരട്ടപെരുണ്ട് ഞാൻ ഉടുമ്പ് കത്രീന ഏട്ടൻ ചിന്തൻ തുഷാര അവന്റെ പെങ്ങള ചിന്തി പിന്നെ എന്റെ അനിയൻ എക്രുഅപ്പൻ പിന്നെ മുത്ത് ഏന് വിളിക്കുന്ന വിനിഷ ..പിന്നെ കൂ ള്ളപ്പൻ ഇവരൊക്കെ ആയിരുന്നു ഞങ്ങളുടെ ടീം ...പുതിയ പുതിയ കളികളും vedio ഗെയിം ഒക്കെ ഞാനായിരുന്നു അവടെ ആദ്യം അവതരിപിച്ചത് അത് കൊണ്ട് തന്നെ കുട്ടി പട്ടാളത്തിന്റെ ഗാങ്ങ് ലീഡർ ഞാനും ചിന്തനും ആയിരുന്നു ...
എം ടി യുടെ ഏതോ നോവലിലെ കഥാപാത്രത്തെ ഒര്മിപികുന്നതയിരുന്നു വല്യമ്മവാൻ അതായതു ചിന്തന്റെയും ചിന്തിയുടെയും അച്ഛൻ ഞൻ ലോകത്തിൽ പേടിക്കുന്ന ഒരേ ഒരാൾ ...മെലിഞ്ഞു ഉണങ്ങി ചുരു ചുറുക്കുള്ള അമ്മാവൻ എപ്പോഴും വഴക്ക് പരയുംയിരുന്നെങ്കിലും വളരെ അതികം സ്നേഹമായിരുന്നു ഞങ്ങളോടെ ....
എല്ലാര്ക്കും പേടി ആയതു കൊണ്ട് വല്യമ്മാവന് ഇഷ്ടമാല്ലതതോന്നും അവർ ചെയ്തിരുന്നില്ല ..പക്ഷെ ഞാനും ചിന്തനും ചെരുപത്തിലെ ഇത്തിരി അല്ല കുറച്ചധി കം തല തെറി ച്ചതാ യിരുനു ...ഞാൻ അവധി കാലത്ത് വന്നു പോയാൽ അവന്റെ മുട്ടിൽ നിറയെ വീണു പൊട്ടിയ പാടുണ്ടാകും ...വലിയ പറമ്പിൽ പാലയും ഇലഞ്ഞിയും പുളിയും പേരക്കയും നിറയെ ഒളൊരു മാങ്ങയും ...പിന്നെ കൂവളവും ഒക്കെ നിറഞ്ഞതായിരുന്നു അവടം ..പറമ്പുകളിൽ ഏറെയും തട്ട് തട്ടയിടയിരുന്നു ...പക്ഷെ കത്രീനയ്ക്ക് പ്രേതത്തെ പേടിയാണെന്ന് മനസിലാക്കിയ ചിന്തൻ ,,,ഞങളെ എല്ലാരേയും ഇരുത്തി ഇംഗ്ലീഷ് സിനിമ തോറ്റു പോകുന്ന പ്രേത കഥകൾ പറഞ്ഞു തരും ..തൊടിയിലെ പാലയിൽ ഒരു ബ്രഹ്മ രക്ഷസ്സ് ഉണ്ടെന്നും ..ശിവപുരത്തെ നമ്പൂതിരിയുടെ ഭാര്യയായിരുന്ന അവരെന്നും ...,അവരെ നമ്പൂതിരി ചവിട്ടി കൊന്നു വെള്ളത്തിൽ താഴ്ത്തി... ഞങ്ങളുടെ മുത്തശ്ശിയുടെ ആങ്ങള ഒരു മന്ത്രവാദി ആയിരുന്നത്രെ ...ചെമ്മരതുർ തറവാട്ടിലെ അയാൾ ആ രക്ഷസ്സിനെ ആവാഹിച്ചു ആ പാലയിൽ തള ച്ചത്രേ ....അമാവാസി ദിവസം ആ രക്ഷസ്സ് കുട്ടികളുടെ ചോര കുടിക്കാൻ വരും ...പിന്നെ ചിന്തൻ ഇല്ലാതെ ഞങ്ങൾ പുറത്തിറങ്ങാതെ ആയി ...ചിന്തന്റെ കൈയിൽ ഒരു ആണി ഉണ്ടായിരുന്നു ,,,അത് കൊണ്ട് അവനെ മാത്രം രക്ഷസ് പിടികില്ല .."അവൻ മാത്രം ഒരിക്കലും മരിക്കില്ലത്രേ ..."....അതോണ്ട തന്നെ മരിക്കുനതിനെക്കാൾ ബുടിമുട്ടാണ് ജീവിക്കാൻ എന്നാ തിരിച്ചറിവില്ലാത്ത കാലം ആയതിനാൽ ഞങ്ങൾ അവനോട് ചേർന്ന് നിന്നതും അത് കൊണ്ടായിരുന്നു ..
2 മണിയായാൽ ചോറ് കഴിക്കാൻ വരുന്ന വല്യമ്മാവനെ പേടിച്ചു ഞങൾ നേരത്തെ ചോറ് കഴിച്ചു നല്ല കുട്ടികളായി പഠി ക്കാനിരിക്കും ....കാലിൻ മേൽ ഇത്തിരി ചെളി കണ്ടാൽ ഷർട്ട് ഒന്ന് മുഷിഞ്ഞാൽ വല്യമ്മവാൻ ചിന്തനെ പുളി വടി കൊണ്ട് പൊതിരെ തല്ലുംയിരുന്നു ...അപ്പൊ ചെമ്മരതൂരെ മന്ത്രവാദി കൊടുത്ത ആണി അവനെ രക്ഷിച്ചേ ഇല്ല ..എങ്കിലും വേദന കൊണ്ട് അവൻ അത് മുറുകി പിടിക്കും ...അപ്പോൾ എന്റെ കണ്ണും നിറയുമായിരുന്നു ..എന്തൊക്കെ ആയാലും രാത്രി ഒന്നിച്ചൊരു പായയിൽ ഉറങ്ങുമ്പോൾ ചിന്തൻ പറയും ...ഞാൻ പറഞ്ഞാൽ രക്ഷസ്സ് നിന്നെ പിടികില്ലട്ടോ ..ചിന്തനു ഒരിഷ്ട കൂടുതൽ എന്നോടുണ്ടയിരുനു ....അവനെന്റെ ഏട്ടൻ ചമയുമ്പോൾ ഞൻ തല്ലു കൂടിയാലും ആ സുരക്ഷിതത്വം ....രക്ഷസിനെ തുരത്തിയ ആ ആണി എന്നപോലെ അവൻ എനിക്ക് ദൈ ര്യം തന്നു....!!!!!
.....എല്ലാ തല്ലു കൂടലിനും അവസാനം ഞങൾ ഏപ്രിൽ 28 നാട്ടിലേക്കു മടങ്ങും ..അപ്പോ കണ്ണിൽ വല്ലാത്ത നനവുമായി അവർ കൈവീശും ....തിരിഞ്ഞു നോക്കി നോക്കി ..ഞങൾ നടക്കും ...
അങ്ങനെ ചിന്തനും കത്രീനേം ചിന്തീം കുള്ളപനും മുത്തും എല്ലാരും വളര്ന്നു ...അവധി കാല യാത്രകൾ അമ്മ വെട്ടി കൂ രചെങ്കി ലും മാർച്ച് മാസത്തെ ആ പുളിയിര്മകൾ അരിച്ചിറങ്ങും ...ചിന്തൻ കൂടത്തിൽ ഏറ്റവും പഠിച്ചു ...അവനു വല്യമ്മവാൻ നല്കുന്ന ഓരോ അടികളും മാർകുകളായി കൂടി കൂടി വന്നു ....
കാലത്തിന്റെ മാറ്റം ഞങളെ ഓരോരുത്തരെയും മാറ്റി ..ഒന്ന് രണ്ടു ദിവസത്തേക്ക് മാത്രമായി ചുരുങ്ങിയ അവധി കാ ല യാത്രകൾ ..മുത്ത് കോളേജ് ടീചെരായ് ...കുല്ലപ്പാൻ ആരോനോട്ടികൾ എഞ്ചിനീയർ ..ചിന്തി സുർവെയെർ എച്രു അപ്പൻ ഒരു കമ്പനിയിൽ ചിന്തൻ മാത്രം എവ്ടെയും എത്തിയില്ല ഒരുപാടു പഠിച്ചു ...മാർക്കുകൾ കൂട്ടി വച്ചിരുണേൽ ഞങൾ എഴുതിയ എല്ലാവരുടെതിനെക്കാൾ കൂടുതൽ ആയിരുന്നു ....എങ്കിലും പരതിയൊനുമിലതെ മാറാതെ ചിന്തൻ ഞങ്ങളെ സ്നേഹിച്ചും കളിയാക്കിയും നടന്നു ....ഞാ ൻ കാസർഗോഡ് ജോലിക് പോയി ..ചിന്തിയുടെ കല്യാണം കഴിഞ്ഞു ....ചിന്തൻ ഒറ്റപെട്ടോ ???? അറിയില്ല ...ഒരു ദിവസം ചിന്തൻ വിളിച്ചു ..അന്നൊരു മഴയുണ്ടായിരുന്നു മേഘങ്ങൾ ഇരുണ്ടു കൂടി ...ഞാൻ കാസര്ഗോടെ staywell ഹോസ്റെലിന്റെ ടെറസ്സിനു sidel മഴ നോക്കിയിരികുകയായിരുന്നു ,,,മറ്റുള്ളവരെല്ലാം കൂടാരതിനുള്ളിൽ ഫോൺ വിളികളിൽ ആയിരുന്നു ....ചിന്തൻ പഴയ കാലത്തേ കുരിചോരുപാട് പറഞ്ഞു ..പണ്ട് ഞാനും അവനും തറവാട്ടിലെ ഗോവണി പടിയിൽ ഇരുന്നു സന്ദ്യ മേഘങ്ങളേ നോക്കുമായിരുന്നു ...ശിവനെയും കൃഷ്ണയെയും പശുവിനെ കുതിരയെ ഒക്കെ മേഘ ങ്ങളിൽ കാണുമായിരുന്നു...അതോകെ/// ഒരു ദിവസം അവിടെക്ക് നിൽകാൻ ചെല്ലമെന്നും ..ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു ..ജനുവരി യുടെ തണുപ്പ് അരിച്ചു കേറിയിരുന ഒരു ദിവസം ...എൻ മോഹനന്റെ അന്നൊരിക്കൽ എന്നാ നോവലിന്റെ വായനയുടെ ലഹരിയിൽ ആയിരുന്നു ഞാന്പോൾ ..."ഏറ്റവും അഗാ ധമാ യിരുന്നു എന്റെ സ്നേഹം ..അഴകടളിനെക്കൾ വലുതായിരുന്നു എന്റെ മോഹം"വരികളിൽ കണ്ണുടക്കി നിന്നപോൾ വാതിലിൽ മുട്ട് കേള്കുന്നു ...സുനി ആണ് എടി ഒന്ന് വന്നെ ഞാനോട്ടയ്ക്കാ എനികൊന്നു അമ്പലത്തിൽ പോകണം എന്ന് ...മനസിന് ഒരു സുഗമിലഞ്ഞിറ്റും ഞാനിറങ്ങി ....വൈകീടാതെ കാറ്റിൽ നിറയെ കരിയിലകൾ പരുന്നുണ്ടായിരുന്നു ...പുളിയുരുംബിന്റെയും ഒളോർ മാങ്ങയുടെയും ഗണ്ഡം..എവിടെയോ എന്തോ ഒരു വേദന പോലെ ....അമ്പലത്തിൽ കയറി പ്രാർത്ഥിച്ചു ..ഇറങ്ങുമ്പോൾ ഫോൺ റിംഗ് ചെയ്തു ...വിധ്യെചിയുടെ കരച്ചിൽ ........ചിന്തൻ ഉത്തരത്തിൽ തൂങ്ങിയാടി ....എല്ലാ തെയ്യ കോലങ്ങളും ചെണ്ടയുടെ ശബ്ദങ്ങളും എന്റെ ചെവിയിൽ അലയടിചോടുങ്ങി ..ഞാൻ കരഞ്ഞില്ല ....റൂമിൽ എത്തി എന്റെ ഇരുപ്പു കണ്ടു ഒന്നിച്ചുലവര്ക് പേടിയായി കുല്ലപ്പനും മുത്തുവും എന്നെ വിളിച്ചു കൊണ്ടേയിരുന്നു ,,,ഞാൻ പുലിമനമുല ഒര്മാകളിരുനു പിറ്റേന്ന് പുലര്ച്ചെ 5 മണിക്കുള്ള ട്രെയിനിൽ ഞാൻ കയറി ...എന്റെ കൂടെ ഒരു ഭ്രാന്തി മാത്രമേ അ കമ്പ്ർത്മെന്റിൽ ഉണ്ടായിരുന്നുള്ളൂ ..പക്ഷെ എനിക്ക് ഭയം തോനിയെയില്ല ...അവരുടെ കണ്ണുകളിലൂടെ ഒരു വരി ഭ്രാന്ത് നടന്നു നീങ്ങി ...ചിന്തന്റെ ഗോവണി പടിയിലെ ശൂന്യത ..പിന്നെ എന്നെ കണ്ടപോഴുയര്ന്ന കൂടകരച്ചിൽ ...ചിന്തന്റെ ശരീരതിനടുതെക്ക് അല്ല ഏട്ടന്റെ ചിന്തൻ ഏന് വിളികുനത് പണ്ടും അവനിഷ്ടമയിരുന്നില്ല ..എന്നെ ആരോകെയോ കൊണ്ട് പോയി ..ഏട്ടന്റെ മുഖത്ത് ഞാൻ നോക്കിയേ ഇല്ല ..കൈയിൽ നോക്കി ..കൈയിൽ ആണിയുണ്ടോ ???മരണത്തിൽ നിന്ന് പോലും അവനെ മാത്രം രക്ഷപെടുത്തും എന്നു അവൻ കരുതി വച്ച മനസിന്റെ അണി എന്നാണ് അവനു നഷ്ടമായത് ....എവിടെ നിന്നോ പുളിയുരുംബിന്റെ മണമുള്ള കാറ്റ് വീശി ..............
Subscribe to:
Comments (Atom)
